Posts

കമ്മ്യുണിസത്തിന്‌ ഇനിയെന്തു പറ്റാൻ?

Image
ഞാനറിഞ്ഞ കമ്മ്യുണിസവും എനിക്ക് കാണിച്ചു തന്ന ഒരുതരം പ്രാവർത്തിക കമ്മ്യുണിസവും എന്നെ സ്വാധീനിച്ച സഖാക്കളും എന്റെ യുക്തിചിന്തയും കാലഹരണപ്പെടുന്നുവെന്ന തോന്നലാണ്‌ ഈ ചിന്താശകലത്തിന്റെ ഉറവിടം. സ്ഥലം കുമരകത്ത് വേമ്പനാട്ടുകായലിലേക്കു തള്ളി നില്ക്കുന്ന തുരുത്തിലെ കള്ളൂഷാപ്പ്, ഏകദേശം 25 വർഷങ്ങൾക്ക് മുൻപ്, മാസത്തിന്റെ ഒന്നാമത്തെ വെള്ളിയാഴ്ച. കിട്ടിയ 500 രൂപ മാസശമ്പളം ജനനന്മക്കു വേണ്ടി ചിലവഴിക്കാൻ ഒത്തു കൂടിയ റെസിഡൻസ് എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന അടിമവർഗത്തിന്റെ ഒരു ചെറിയ കൂട്ടം. ഒരു കുടം കള്ളും അതിനൊപ്പം കപ്പയും കക്കയിറച്ചിയും അകത്തു ചെന്നപ്പോൾ പല്ലു പറിക്കുന്ന അടിമയൊരു ചോദ്യം “വാട്ടീസ് ദിസ് കമ്മ്യുണിസം?”. കമ്മ്യുണിസമെന്താണെന്ന്   എക്സ്പ്ലേൻ  ചെയ്യാൻ എണീറ്റുനില്ക്കുകയും അടുത്തിരുന്ന വേരൊരു അടിമയുടെ തലയിൽ വാളുവെക്കുകയും ഒരുമിച്ചായിരുന്നു. അതിനു ശേഷം ഇതുവരെ കമ്മ്യുണിസത്തെക്കുറിച്ച്   എക്സ്പ്ലേൻ   ചെയ്യാൻ ഞനെണീറ്റു നിന്നിട്ടില്ല, ആരും നില്ക്കാൻ സമ്മതിച്ചിട്ടുമില്ല. എന്നാലിപ്പോൾ എന്തിനേയും ഒരു മടിയും കൂടാതെ അധിക്ഷേപിക്കാനും ആധികാരികമായി വിശകലനം ചെയ്യാനും ഒരു  പീ റ കമ്പ്യൂട്ടറുണ്ടെങ്

Piravam

 പിറവം പഠിപ്പിച്ചത് പിറവത്ത് ഒരു ഉപതിരഞ്ഞെടുപ്പുണ്ടായി. രണ്ടു ജേക്കബുമാർ തമ്മിലായിരുന്നു മത്സരം. ഒരു മൂന്നാമനുണ്ടായിരുന്നു. സൂര്യനുദിമ്പോൾ മാത്രം വിരിയുന്ന താമര പോലെ തിരഞ്ഞെടുപ്പുകളിൽ മാത്രം കാണുന്ന ഒരു ചന്ദനലേപി. സ്വന്തം വീട്ടുകാർ പോലും വോട്ടു ചെയ്യാൻ മടിക്കുന്ന പിറവംകാരനല്ലാത്ത ചന്ദനകുമാരനെ നമുക്കു വിടാം. ഇനി രണ്ടു ജേക്കബുമാരുടെ പല്ലിടകുത്തിയൊന്നു മണപ്പിച്ചു നോക്കാം.  പേര്‌  രണ്ടും   ഒന്ന്, രണ്ടു പേരും പിറവത്തിന്റെ മക്കൾ. ജാതിയും ഒന്നു തന്നെ. ജാതി ഒന്നു കൂടെ ചൂഴ്ന്നു നോക്കിയാൽ, രണ്ടും യാക്കോബായ സഭക്കാർ. പത്രോസിനു മാത്രമെ പള്ളി പണിയാൻ ദൈവം ബിൽഡിംഗ് പെർമിറ്റ് കൊടുത്തിട്ടുള്ളതെന്നും ഓർത്തഡോക്സുകാർ പള്ളി തുറന്നാൽ അതു പുട്ടിക്കാൻ അച്ചന്മാരുടെ കൂടെ തെരുവിലിറങ്ങാൻ തയ്യാറായി നില്ക്കുന്ന കുഞ്ഞാടുകൾ. വേണ്ടി വന്നാൽ ഒന്നോ രണ്ടോ ഓർത്തഡോക്സുകാരെ തല്ലാനോ കൊല്ലാനോ തയ്യാർ! അനൂപെന്ന ജേക്കബ് രാവിലെ എണീറ്റാലുടൻ പള്ളിയിൽ, ഉച്ചക്കുണിനു മുൻപ് പള്ളിയിൽ, കിടക്കുന്നതിനു മുൻപും പള്ളിയിൽ! യാക്കോബായിലെ വലിയ തിരുമേനി പോലും ഒരു മാസത്തിനിടയിൽ ഇത്രയും നേരം പള്ളിയിൽ പോയിട്ടുണ്ടാകുമെന്നു തോന്നുന്നില്ല. അനൂപല്ല
കണ്ണൂർ, അന്നും ഇന്നും എന്നും ഒരു കഞ്ഞിരപ്പള്ളിക്കാരൻ സുഹ്രുത്ത് വെട്ടിനുറിക്കിയ ശരീരഭാഗങ്ങളുടെ കുറെ പടങ്ങൾ ഒരു അടിക്കുറുപ്പോടെ എനിക്കയച്ചു തന്നു. ആ അടിക്കുറുപ്പാണ്‌ ഇതെഴുതാനെന്നെ പ്രേരിപ്പിച്ചത്. സാംസ്കാരിക കേരളത്തെ ഞെട്ടിപ്പിക്കുന്ന വാർത്തകളാണ്‌ ഈയിടെയായി കണ്ണൂരിൽ നിന്ന് വരുന്നത്. സംസ്കാരമുള്ളവർ ഇപ്പോൾ കേരളത്തിൽ കുറവായതു കൊണ്ട് ഇതു കണ്ടും കേട്ടും ഞെട്ടാൻ സാധുക്കളായ കുറച്ച് ടിവി പ്രേക്ഷകർ മാത്രം. അറുങ്കൊലകളുടെ പല ആംഗിളുകളിൽ ഉള്ള ചിത്രങ്ങൾ മത്സരിച്ച് ചാനലുകൾ കാണിക്കുമ്പോൾ ഇതു കണ്ട് പാവം സാധാരണക്കാരൻ ഒന്നു ഞെട്ടുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ ഈ കൊലകൾ ഇന്നോ ഇന്നലെയൊ തുടങ്ങിയതാണോ? രാവിലെ സ്കൂളിലേക്കു പോകുമ്പോൾ വഴിയോരത്ത് ചോരയിൽ കുളിച്ച് ചിതറിക്കിടക്കുന്ന കുറെ ശവങ്ങൾ; ഒരു ഏഴു വയസുകാരന്റെ മനസ്സിലന്നേറ്റ ആ മുറിവ് ഇപ്പ്പ്പോഴും മാറാതെ കിടക്കുന്നു. കമ്മ്യുണിസ്റ്റുകാരുടെ ബലത്തിൽ കുടിയൊഴിഞ്ഞു പോകാതിരുന്ന കുറെ പാവം കുടി യാ   ന്മാരുടെ ശവങ്ങളായിരുന്നു അതെന്ന് പിന്നീടാണ്‌ ഞാനറിഞ്ഞത്. പിറ്റേ ദിവസം മനോരമയുടെ രണ്ടമത്തെ പേജിൽ പടങ്ങളൊന്നുമില്ലാത്ത ഒരു ചെറിയ വാർത്തയിലതൊതുങ്ങി. അന്നവിടെ മരിച്ചവർ